Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battle

ഫിഫ ലോകകപ്പ് ഗോള്‍വേട്ടയില്‍ മെസി Vs എംബപ്പെ പോരാട്ടം

നാം ജീവിക്കുന്നത് കാല്‍പ്പന്ത് ഭൂഗോളപ്പോരിലെ അണ്‍സ്റ്റോപ്പബിള്‍ പ്രതിഭകളുടെ കാലത്ത്... 1958, 62, 70 ലോകകപ്പുകള്‍ സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെ ഇമ്മോര്‍ട്ടലായെന്ന് വിലയിരുത്തപ്പെട്ടു. ആദ്യമായി മൂന്നു ഫിഫ ലോകകപ്പ് നേടിയ, ഇന്നും ആ റിക്കാര്‍ഡില്‍ മറ്റൊരവകാശിയില്ലാത്ത ഇമ്മോര്‍ട്ടല്‍ ബ്രസീലിയന്‍; പെലെ.

കൈയില്‍ ഗ്ലൗ അണിയാതെ ഗോള്‍കീപ്പര്‍മാര്‍ വലകാത്ത കാലമായിരുന്നു അത്. പിന്നീട് 1986ല്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ രംഗപ്രവേശം. നൂറ്റാണ്ടിന്‍റെ ഗോളുമായി ആരാധകരുടെ ഹൃദയങ്ങളില്‍ ചേക്കേറി മാറഡോണയും കടന്നുപോയി...

നയന്‍റീസും മില്ലേനിയവും ജെന്‍സിയും കടന്ന് ആല്‍ഫയിലേക്കെത്തുമ്പോള്‍ ഫിഫ ലോകകപ്പ് ഹൃദയങ്ങളില്‍ ലയണല്‍ മെസിയും കിലിയന്‍ എംബപ്പെയും മാത്രമായി ചുരുങ്ങുന്നു... അതെ, അണ്‍സ്റ്റോപ്പബിള്‍ മെസിയും എംബപ്പെയും ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിമേളവുമായി അരങ്ങുതകര്‍ക്കുന്നു... പോര്‍ച്ചുഗല്‍ ഇതിഹാസമായ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങുന്ന ലോക വേദി.

2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ചതു മുതല്‍ കിലിയന്‍ എംബപ്പെ, പെലെയുടെ സീറ്റിലേക്കുള്ള പരക്കംപാച്ചിലിലാണ്. 2022ല്‍ ഫ്രാന്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ മെസിയും എംബപ്പെയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി അതുമാറി. ഫൈനലില്‍ ഹാട്രിക് നേടി ചരിത്രംകുറിച്ചെങ്കിലും കിരീടത്തില്‍ മെസിയുടെ മുത്തമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പിന്‍റെ ചൂടില്‍ ഭൂഗോളം തിളച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഉയരുന്നത് മെസിയുടെയും എംബപ്പെയുടെയും പേരുകള്‍... കാരണം, ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിയുമായി ഇരുവരും മുന്നേറുന്നു.

2026 ലോകകപ്പിന്‍റെ ആദ്യ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലുള്ളത് മെസിയും (അഞ്ച്) എംബപ്പെയും (നാല്). ഒരു ഹാട്രിക്കും (അള്‍ജീരിയ) ഒരു ഇരട്ടഗോളുമായി (ഓസ്ട്രിയ) മെസി അഞ്ച് തവണ എതിര്‍ വലയില്‍ പന്ത് നിക്ഷേപിച്ചു. എംബപ്പെ രണ്ട് ഇരട്ടഗോള്‍ (സെനഗല്‍, ഇറാക്ക്) നേട്ടവുമായി നാലു ഗോളിലുമെത്തി.

◄ റിക്കാര്‍ഡ് മെസി

അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ (16) റിക്കാര്‍ഡിനൊപ്പം മെസി എത്തിയിരുന്നു. ഓസ്ട്രിയയ്ക്ക് എതിരായ ഇരട്ടഗോളോടെ ഈ റിക്കാര്‍ഡ് മെസിക്കു (18) മാത്രം സ്വന്തം. 28 മത്സരങ്ങളില്‍നിന്നാണ് മെസി 18 ലോകകപ്പ് ഗോള്‍ സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍നിന്നായിരുന്നു ക്ലോസെയുടെ 16 ഗോള്‍ നേട്ടം. ക്ലോസെയ്ക്ക് ഒപ്പം കിലിയന്‍ എംബപ്പെ എത്തി. ബ്രസീലിന്‍റെ റൊണാള്‍ഡോ നസാരിയൊയാണ് 15 ഗോള്‍ തികച്ച മറ്റൊരു താരം.

◄ അമ്പമ്പോ എംബപ്പെ

ഭൂഗോളത്തെ അമ്പരിപ്പിക്കുന്ന ഗോളടിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബപ്പെ പുതിയ റിക്കാര്‍ഡില്‍. ഫിഫ ലോകകപ്പില്‍ അതിവേഗം 15 ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് 27കാരനായ ഈ ഫ്രഞ്ച് താരം സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിലെ 16-ാം മത്സരത്തില്‍ എംബപ്പെ 15 ഗോള്‍ പിന്നിട്ടു. നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 16 ഗോള്‍, ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന അദ്ഭുതാവഹമായ ശരാശരി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 15 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടവും എംബപ്പെയ്ക്കു സ്വന്തം.

◄ മെസിയെ പിന്തള്ളുമോ?

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന മെസിയുടെ റിക്കാര്‍ഡ്, നിലവിലെ ഫോം അനുസരിച്ച് കിലിയന്‍ എംബപ്പെ തകര്‍ക്കുമെന്നുറപ്പ്. മെസിയുടെ 18 ഗോള്‍ എന്ന റിക്കാര്‍ഡിലേക്ക് എംബപ്പെയ്ക്കുള്ളത് രണ്ട് എണ്ണത്തിന്‍റെ അകലം മാത്രം. ഈ ലോകകപ്പില്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ മെസിയെ പിന്തള്ളാന്‍ എംബപ്പെയ്ക്കു സാധിച്ചേക്കില്ല. പക്ഷേ, ഇരുവരും മത്സരിച്ച് സ്‌കോര്‍ ചെയ്തു മുന്നേറുകയാണെന്നതാണ് ശ്രദ്ധേയം.

വിരമിച്ചില്ലെങ്കില്‍, മെസി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ എത്തിയാല്‍ അന്ന് 42 വയസ് ഉണ്ടാകും. അതിന്‍റെ സാധ്യത എത്രമാത്രമെന്നു കണ്ടറിയണം. അതേസമയം, 27കാരനായ എംബപ്പെ മൂന്നു ലോകകപ്പ്കൂടി കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മെസി കുറിക്കുന്ന റിക്കാര്‍ഡ് എംബപ്പെയുടെ കൈയിലായിരിക്കും വിശ്രമിക്കുക...

Latest News

Corehub Up